Wednesday, September 19, 2012

എമെര്‍ജിംഗ് കാഴ്ചകള്‍

ഒന്നാം  കാഴ്ച

അന്നം കണ്ടിട്ടു ആറു ദിവസമായി

അയല്‍ പക്കമില്ലാത്തതിനാ ആരുമറിഞ്ഞില്ല

അലക്ഷ്യമായി  നടക്കുന്നതിന്നോടുവില്‍

അനൌണ്‍സ്മെന്റ്  ജീപ് സഡന്‍ബ്രയ്ക്കിട്ടു 

അലസമായ പുഞ്ചിരിയില്‍ കൈമാറിയത്

'എമെര്‍ജിംഗ് കേരളയുടെ' വര്‍ണ്ണ കടലാസായിരുന്നു 


രണ്ടാം കാഴ്ച

രക്ഷപെടാന്‍ മറ്റു വഴികളില്ലാത്തതിനാല്‍
വീടും പറമ്പും ലേലത്തിനു വെച്ചു.
അടുത്ത് തന്നെ ഹൈവേ റോഡു ള്ളതിനാല്‍
നല്ല വില കിട്ടുമെന്ന് ഭാര്യ.
പഴയ വീടായതിനാല്‍ പുരാവസ്തുക്കാരും വരും.
പറമ്പിലെ പ്രായമുള്ള മരങ്ങള്‍ക്ക് ആവശ്യക്കാരേറെ.
ലേല ദിവസം എല്ലാം വിചാരിച്ച പോലെ
നല്ല വിലക്ക് വില്പന കലാശിച്ചു.
ഒടുവില്‍ എന്റെ ഭാര്യക്കും
വിവാഹ പ്രായമായ മകള്‍ക്കും
അവര്‍ വില പറഞ്ഞു.   

മൂന്നാം കാഴ്ച്ച

അവര്‍ വന്നു , കണ്ടു , ഇഷ്ടപ്പെട്ടു
മുതലിറക്കി മുതലാളിമാരായി .
ഇടനിലക്കാരായ മന്ത്രിമാര്‍
കമ്മീഷനുള്ള രാഷ്ട്ര സേവകരായി  
നാട്ടുകാരായ   പാവങ്ങള്‍
മണ്ണിലേക്ക് മുഖമമര്‍ത്തി. 


Saturday, February 25, 2012

ഫെയ്സ് ബുക്ക്‌

ചുരുങ്ങിയ ലീവില്‍ കല്ല്യാണം കഴിഞ്ഞു ആദ്യമായി ഗള്‍ഫിലെത്തിയ ഭര്‍ത്താവിനു ഭാര്യയെ എന്ത് പറഞ്ഞു സന്തോഷിപ്പിക്കും എന്നറിയാതെ വിഷമിക്കുകയായിരുന്നു. ജോലി കഴിഞ്ഞു റൂമിലെത്തിയപ്പോ  സൈലെന്റിലായ മൊബൈല്‍ മേശ കാര്‍ന്നു തിന്നുന്ന ശബ്ദം കേട്ട് ഓടി വന്നപ്പോള്‍ അവള്‍ മിണ്ടി തുടങ്ങി. മറുവെടി യായി അവനും ഇങ്ങനെ പറഞ്ഞു, നിന്നെ ഞാനെപ്പോഴും ഓര്‍ക്കാറുണ്ട്. എന്റെ ഓഫീസിലെ ഔട്ട്‌ ലുക്കിന്റെ പാസ്‌ വേര്‍ഡും, ജീമൈലിന്റെ  പാസ്‌ വേര്‍ഡും നിന്റെ പേരാണ്. പോരാത്തതിനു ഫെയ്സ് ബുക്കില്‍ നിന്റെ ഫോട്ടോ ആഡ് ചെയ്തിട്ടുണ്ട്. അതിനാല്‍ നിന്നെ ഒരിക്കലും ഞാന്‍ മറക്കില്ല പൊന്നേ എന്ന് അവന്‍ പറഞ്ഞപ്പോള്‍ കമന്റൊന്നും കേട്ടില്ല .
ലൈക്‌ ബട്ടന്‍ രണ്ടു പ്രാവശ്യം ക്ലിക്കി അവള്‍ നിശ്വസിച്ചു.

Friday, January 20, 2012

കഥയല്ലിതു ജീവിതം


TV Time

റോഡില്‍ വാഹനങ്ങള്‍ അതിവേഗം ഓടി കൊണ്ടിരിക്കുന്നു. ഒരുവനായി ഞാനും. പാര്‍കിംഗ് കിട്ടാതെ ഒടുവില്‍ എവിടെയോ കുത്തിത്തിരുകി കാറില്‍ നിന്നിറങ്ങി. നാളെ അവധിയായതിനാല്‍ മനസ്സിന്നൊരു സന്തോഷം. ഇന്നുറങ്ങാതെ കുട്ടികളുമായി നന്നായി കളിക്കണം. വീട്ടില്‍ വന്നു കയറിയപ്പോള്‍ അന്തര്‍ജ്ജനം വലിയ മല തലയിലെന്തിയ പോലെ എന്തോ അന്തം വിട്ടിരിക്കുന്നു. വാടിയ ചേമ്പില പോലെ കുട്ടികള്‍ സോഫയിലും നിലത്തുമായി പരന്നു കിടക്കുന്നു.  എന്നാലും വീട്ടില്‍ എപ്പോഴും സജീവമായിരിക്കുന്ന ടി.വി പഴയ ഏതോ തമാശ വിളമ്പുകയാണ്‌. ഞാന്‍ ചെന്ന് ടി.വി ഓഫു ചെയ്തു. വല്ലതുമൊക്കെ സംസാരിച്ചിട്ടു മതി ഇന്ന് ബാക്കി കാര്യങ്ങള്‍ എന്ന് വിചാരിച്ചു. സംസാരം വഴക്കായി ,അടിയായി. ശല്യം സഹിക്കാതെ കുട്ടികള്‍ ടി.വി ഓണ്‍ ചെയ്തു. ഞങ്ങളുടെ വഴക്കും തീര്‍ന്നു.